Home Blog Page 128

ഡൽഹിയിലെ ക്യാബ് ഡ്രൈവർമാർ ജാ​ഗ്രതൈ; പുതിയ നിയമവുമായി സർക്കാർ

0

ന്യൂഡൽ​ഹി: 2026 ജനുവരി 1 മുതൽ ഡൽഹി-എൻ‌സി‌ആറിൽ പ്രവർത്തിക്കുന്ന ക്യാബ് അഗ്രഗേറ്ററുകൾ, ഡെലിവറി കമ്പനികൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടത്തിൽ പുതിയ പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങൾ അനുവദിക്കില്ലെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (സി‌എക്യുഎം) പ്രഖ്യാപിച്ചു. ഡെലിവറിക്കായി ഉപയോഗിക്കുന്ന ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ, ഗുഡ്‌സ് കാരിയറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.

ഉപയോഗ സമയത്തിന്റെ ദൈർഘ്യവും അറ്റകുറ്റപ്പണികളുടെ കുറവും കാരണം വാണിജ്യ വാഹനങ്ങൾ ഈ മേഖലയിലെ വായു മലിനീകരണത്തിന് ഗണ്യമായി കാരണമാകുമെന്ന് സി‌എക്യുഎം പ്രസ്താവിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ഫ്ലീറ്റ് ഓപ്പറേറ്റഡ് യൂണിറ്റുകൾ ഉയർന്ന അളവിൽ മലിനീകരണം പുറപ്പെടുവിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ, കമ്മീഷൻ ശുദ്ധമായ ബദലുകളിലേക്ക് മാറാൻ നിർബന്ധിച്ചിട്ടുണ്ട്: ഈ വാണിജ്യ കപ്പലുകളിൽ പുതുതായി ചേർക്കുന്നവയ്ക്ക് ഇലക്ട്രിക് അല്ലെങ്കിൽ സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ. 25-ലധികം വാഹനങ്ങളുടെ ഫ്ലീറ്റുകൾ പ്രവർത്തിപ്പിക്കുന്ന അഗ്രഗേറ്ററുകളെയും ഡെലിവറി സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഡൽഹി സർക്കാരിന്റെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ ആൻഡ് ഡെലിവറി സർവീസ് പ്രൊവൈഡർ സ്കീം, 2023-നൊപ്പമാണ് ഈ നീക്കം. ഈ പദ്ധതി പ്രകാരം, അത്തരം കമ്പനികൾ മേൽനോട്ടത്തിനും അനുസരണത്തിനുമായി സർക്കാർ നിരീക്ഷിക്കുന്ന ഒരു പോർട്ടലിൽ അവരുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണം.

Cab drivers in Delhi alert; Government with new law

നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല; എല്ലാം ബി.ജെ.പി പ്രചരണം; നിലപാട് വ്യക്തമാക്കി തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദ

0

മലപ്പുറം: നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. നിലമ്പൂരിലെ ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. കഴിഞ്ഞദിവസം സിപിഐഎം നേതാവ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നു. അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാർലമെന്റ്റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളിൽ എൽഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്. ഹിന്ദു മഹാസഭാ ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ മത സംഘടനയല്ല. ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് തന്നെ ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു.

എൽഡിഎഫിന് പിന്തുണ അറിയിച്ചത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്നത് വ്യാജമാണെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം. ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസിന്റെയും കെ ഗോപാലകൃഷ്ണന്റെയും ഭീഷണി കൊണ്ടാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ടെന്നും പ്രവർത്തകരോട് മനസ്സാക്ഷി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തുവെന്നും ഹിമവൽ ഭദ്രാനന്ദ പ്രതികരിക്കുന്നത്.

Nilambur election swami

കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസ്; കമ്പനിയും കപ്പലും ഒന്നാം പ്രതി; രണ്ടാം പ്രതി ക്യാപ്റ്റൻ

0

കൊച്ചി : കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ് ഐ ആർ . ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് കേസെടുത്തത് .Msc എൽസ 3 കപ്പൽ ഒന്നാംപ്രതി
ഷിപ്പ് മാസ്റ്റർ രണ്ടാംപ്രതിയാണ്. ലോകത്തെ വമ്പൻ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം‌എസ്‌സിയെ ക്രിമിനൽ കേസിൽ വലിച്ചിഴക്കാതെ ഇൻ‌ഷുറൻസ് ക്ളെയിം വഴിമാത്രം പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ആദ്യ ശ്രമം, എന്നാൽ എതിർപ്പ് ശക്തമായതോടെ ഈനീക്കം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ ഇതേ കമ്പനിയുടെതന്നെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തിട്ടുമുണ്ട്.

തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.

kerala ship accident case

ഓഡി ഇന്ത്യ എ4 സിഗ്നേച്ചർ എഡിഷൻ എൻട്രി ലെവൽ ആഡംബര സെഡാൻ പുറത്തിറക്കി

0

ഓഡി ഇന്ത്യ എ4 സിഗ്നേച്ചർ എഡിഷൻ എൻട്രി ലെവൽ ആഡംബര സെഡാൻ പുറത്തിറക്കി, എക്സ്-ഷോറൂം വില 57.11 ലക്ഷം രൂപ. ഈ മോഡൽ പരിമിതമായ സംഖ്യകളിൽ ലഭ്യമാകും, കൂടാതെ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും അധിക സവിശേഷതകളും ഉൾപ്പെടുന്നു, അവയിൽ പലതും സാധാരണയായി ആക്‌സസറികളായി ലഭ്യമാണ്. എന്താണ് പ്രത്യേകതയെന്ന് ഇതാ.ലിമിറ്റഡ് എഡിഷൻ പതിപ്പ് ടോപ്പ്-സ്പെക്ക് ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ചലനത്തിലായിരിക്കുമ്പോൾ ഓഡി ലോഗോ നിവർന്നുനിൽക്കുന്ന ഡൈനാമിക് ഹബ് ക്യാപ്പുകളുള്ള പുതുതായി പൂർത്തിയാക്കിയ അലോയ് വീലുകൾ, സൂക്ഷ്മമായ പിൻ സ്‌പോയിലർ, പ്രകൃതിദത്ത ചാരനിറത്തിലും വുഡ് ഓക്കിലും നിറമുള്ള അതുല്യമായ ഇന്റീരിയർ ട്രിമ്മുകൾ എന്നിവ ഇതിന് ലഭിക്കുന്നു. ക്യാബിനിൽ സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകൾ, ഓഡി റിംഗുകൾ പ്രൊജക്റ്റ് ചെയ്യുന്ന എൽഇഡി പഡിൽ ലാമ്പുകൾ, ഫാക്ടറിയിൽ ഘടിപ്പിച്ച സുഗന്ധദ്രവ്യ ഡിസ്പെൻസർ എന്നിവയും ഉണ്ട്.

ടെക്നോളജിയുടെ കാര്യത്തിൽ, A4 സിഗ്നേച്ചർ എഡിഷനിൽ 360-ഡിഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ്, 19-സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

Audi A4 details

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു:ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7000

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ എക്‌സ്എഫ്ജി ആണെന്ന് കണ്ടെത്തി.89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്എഫ്ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനം.
തമിഴ്‌നാട്ടില്‍ 16 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളം (15), ഗുജറാത്ത് (11),ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീകോമ്പിനന്റ് എക്സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7000ത്തിലേക്ക് കടക്കുകയാണ്.കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.

covid cases increasing india

ബിടിഎസ് താരങ്ങൾ ജിമിനും ജങ്കുക്കും സൈനിക സേവനം പൂർത്തിയാക്കി

0

യോൺചോൺ, ദക്ഷിണ കൊറിയ: ലോകപ്രശസ്ത കെ-പോപ്പ് ബാൻഡായ ബിടിഎസിന്റെ അംഗങ്ങളായ ജിമിനും ജങ്കുക്കും 2025 ജൂൺ 11-ന് ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി . 2023 ഡിസംബറിൽ “കമ്പാനിയൻ എൻലിസ്റ്റ്മെന്റ്” പ്രോഗ്രാമിന് കീഴിൽ ഒരുമിച്ച് സൈന്യത്തിൽ ചേർന്ന ഇരുവരും 5-ാം ഇൻഫൻട്രി ഡിവിഷനിൽ സേവനമനുഷ്ഠിച്ചു.

ബുധനാഴ്ച രാവിലെ 8:00 AM KST-യോടെ യോൺചോൺ മിലിട്ടറി ബേസിന് പുറത്ത് ആരാധകരും മാധ്യമപ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തി. സൈനിക യൂണിഫോമിൽ എത്തിയ ജിമിനും ജങ്കുക്കും പുഷ്പഗുച്ഛങ്ങൾ ഏറ്റുവാങ്ങി, ആരാധകരോട് നന്ദി പറഞ്ഞ് വിനയപൂർവ്വം സല്യൂട്ട് ചെയ്തു.

ബിടിഎസിന്റെ ഏഴ് അംഗങ്ങളിൽ അഞ്ചാമത്തേയും ആറാമത്തേയും ഡിസ്ചാർജ് ചെയ്യപ്പെട്ടവരാണ് ജിമിനും ജങ്കുക്കും. ഇതിന് മുമ്പ് ജിൻ (2024 ജൂൺ), ജെ-ഹോപ്പ് (2024 ഒക്ടോബർ), ആർഎം, വി (2025 ജൂൺ 10) എന്നിവർ സൈനിക സേവനം പൂർത്തിയാക്കിയിരുന്നു. അവശേഷിക്കുന്ന അംഗമായ സുഗ 2025 ജൂൺ 21-ന് സോഷ്യൽ സർവീസ് ഏജന്റായുള്ള തന്റെ സേവനം അവസാനിപ്പിക്കും.

ഡിസ്ചാർജിന് ശേഷം, ജിമിനും ജങ്കുക്കും ഹൈബ് (ബിഗ് ഹിറ്റ് മ്യൂസിക്) ആസ്ഥാനത്തേക്ക് പോയി, അവിടെ വീവേഴ്സ് ലൈവ് വഴി ആരാധകരുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ന്റെ രണ്ടാം പകുതിയിൽ ബിടിഎസിന്റെ പൂർണ്ണ സംഗീത തിരിച്ചുവരവിന് വഴിയൊരുക്കുന്ന ഈ സംഭവം ആഗോള ആരാധകരായ BTS ആർമിയെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ജൂൺ 13-14 തീയതികളിൽ ഗോയാങിലെ കിന്റെക്സിൽ നടക്കുന്ന 2025 ബിടിഎസ് ഫെസ്റ്റയിൽ ജിമിനും ജങ്കുക്കും മറ്റ് അംഗങ്ങൾക്കൊപ്പം പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ബിടിഎസിന്റെ 12-ാം വാർഷികം ആഘോഷിക്കുന്ന ഈ പരിപാടി ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

0

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.

ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് ​​മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)
സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)
തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മികച്ച രീതിയിൽ ഉള്ള ആർട്ട്‌ വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു.
വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.

കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.

ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു:

പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യും !

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ നടത്തിയ തട്ടിക്കൊണ്ടു പോകൽ പരാതി നാടകമെന്ന് തെളിയുന്നു; ജീവനക്കാരുടെ കള്ളത്തരം കയ്യോടെ പുറത്തുവിട്ട് ദിയ

0

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ നടത്തിയ തട്ടിക്കൊണ്ടു പോകൽ പരാതി നാടകം. തെളിവുകൾ താരം പുറത്ത് വിട്ടതോടെ ജീവനക്കാർ പറയുന്നത് കളവാണെന്ന നി​ഗമനത്തിലാണ് പൊലീസ്. പരാതിക്കാരിക്കാരായ മൂന്ന് വനിതാ ജീവനക്കാരെ കൃഷ്ണകുമാറിന്റെ കാറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ചില ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇതിൽ ബലപ്രയോഗം നടന്നതായി യാതൊരു സൂചനയുമില്ല. കൃഷ്ണകുമാറിന്റെ മക്കൾ അടക്കമുള്ള സ്ത്രീകളും വാഹനത്തിൽ ഇവർക്കൊപ്പമുണ്ട്. രണ്ടു ജീവനക്കാർ കാറിൽ കയറുന്നതും ഒരു സ്ത്രീ സ്വന്തം സ്‌കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിൽ കാണാം.വടിയാറിലെ ദിയയുടെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ കൊണ്ടുപോകുന്നത്. ജീവനക്കാർ മ്യൂസിയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതു പോലെ ബലപ്രയോഗം നടത്തി തട്ടിക്കൊണ്ടുപോകുന്നതായി ഈ ദൃശ്യങ്ങളിൽ കാണുന്നില്ല.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംസാരിക്കാനായി ആദ്യം ദിയ കൃഷ്ണയുടെ ഫ്‌ളാറ്റിലേക്കാണ് ജീവനക്കാർ വരുന്നത്. കൃഷ്ണകുമാറും ഭാര്യയും നാലു മക്കളും ഈ സമയം ഇവിടെയുണ്ടായിരുന്നു. സംസാരത്തിനിടെ ഒച്ച ഉയർന്നപ്പോൾ ഫ്‌ളാറ്റിലെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് ഇവരെ കൃഷ്ണകുമാറിന്റെ അമ്പലംമുക്കിലുള്ള ഓഫീലേക്ക് കൊണ്ടുപോയത്. ഇതാണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കിയതായി ജീവനക്കാർ ആരോപിക്കുന്നത്. ഇവർക്ക് ബിരിയാണി അടക്കം ഭക്ഷണവും നൽകി മാന്യമായി സംസാരിച്ചാണ് വിട്ടയച്ചതെന്നും കൃഷ്ണകുമാർ പ്രതികരിക്കുന്നു, സാമ്പത്തിക തട്ടിപ്പ് നടത്തി ആ പണം ജീവനക്കാർ തുല്യമായി വീതിച്ചെന്ന് പറയുന്ന വീ‍ഡിയോ ദിയ കൃഷ്ണ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും നേരിട്ട് വിളിയെത്തി പരാതിയിൽ പിന്തുണ അറിയിച്ചിട്ടുമുണ്ട്. ജീവനക്കാരുടെ പരാതി വ്യാജമെന്ന നിലപാടിലാണ് പൊലീസും മുന്നോട്ട് പോകുന്നത്.

Diya krishnakumar case

ചരക്ക് കപ്പല്‍ അപകടം, കേരള തീരത്ത് ജാഗ്രത; പൊള്ളലേറ്റവർ ​ഗുരുതാരാവസ്ഥയിൽ

0

കൊച്ചി: കേരള തീരത്തെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ഉണ്ടായ ചരക്ക് കപ്പല്‍ തീപിടുത്തത്തില്‍ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യത. അത്യന്തം അപകടകരമായ വസ്തുക്കളാണ് കണ്ടെയ്‌നറിലുള്ളത്. കടലിലെ ഒഴുക്ക് തെക്ക് കിഴക്കന്‍ ദിശയിലെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുമാണ്.

Ship blast kerala

അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി

0

തിരുവനന്തപുരം: ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി. അഫാന്‍ എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അഫാന് മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് പലതവണ അഫാന്‍ പറഞ്ഞിരുന്നു.

Venjarammoodu murder case afan

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ടീസർ പുറത്ത്

0

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന “അഖണ്ഡ 2: താണ്ഡവം” ടീസർ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്ത് വിട്ടത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ നൽകുന്ന സൂചന. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസ് ആയെത്തും.

ഉഗ്ര രൂപത്തിൽ തൃശൂലവുമേന്തി മഞ്ഞു നിറഞ്ഞ ഹിമാലയത്തിൽ ശിവ ഭഗവാൻ്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണൻ്റെ മേൽനോട്ടത്തിൽ ആണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. തമൻ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിൻ്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്. പാൻ ഇന്ത്യൻ ചിത്രമായാണ് “അഖണ്ഡ 2: താണ്ഡവം” റിലീസ് ചെയ്യുക.

രചന- ബോയപതി ശ്രീനു, സംഗീതം- തമൻ എസ്, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം “കുബേര” റിലീസ് ജൂൺ 20 ന്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം കുബേരയുടെ ആഗോള റിലീസ് ജൂൺ 20 ന്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായികയായ രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ ചിത്രത്തിൻ്റെ ടീസർ ആഴ്ചകൾക്ക് മുമ്പ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസർ നൽകിയത്. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി