Home Blog Page 127

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

0

സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫ്യൂജിഫിലിം ഇന്ത്യ ‘ഫൈൻഡ് ഇറ്റ് ഏർലി, ഫൈറ്റ് ഇറ്റ് ഏർലി’ എന്ന പേരിൽ ഒരു പുതിയ സിഎസ്ആർ കാമ്പെയ്ൻ ആരംഭിച്ചു. ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്ത ഈ സംരംഭത്തിൽ അപ്പോളോ ഹോസ്പിറ്റലുകളിലെ സിഎസ്ആർ വൈസ് ചെയർപേഴ്സൺ ശ്രീമതി ഉപാസന കാമിനേനി കൊനിഡെല മുഖ്യാതിഥിയായി പങ്കെടുത്തു. നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്നതിലാണ് കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് നിഷിദ്ധമായ പ്രദേശങ്ങളിൽ.

കമ്മ്യൂണിറ്റി ഔട്ട്റീച്ച്, ആരോഗ്യ അപകടസാധ്യത വിലയിരുത്തലുകൾ, പരിശീലനം ലഭിച്ച അധ്യാപകർ നയിക്കുന്ന വിദ്യാഭ്യാസ വർക്ക്ഷോപ്പുകൾ എന്നിവയിലൂടെ 24 നഗരങ്ങളിലായി 1.5 ലക്ഷത്തിലധികം സ്ത്രീകളെ ഉൾപ്പെടുത്താൻ ഈ രാജ്യവ്യാപക കാമ്പെയ്ൻ പദ്ധതിയിടുന്നു. ഐസിഎംആറിന്റെ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം അനുസരിച്ച്, കാൻസർ ബാധിതരായ ഇന്ത്യൻ സ്ത്രീകളിൽ 14% പേരും സ്തനാർബുദ ബാധിതരാണ്.

കൂടുതൽ തീവ്രമായ സ്റ്റേജുകളിലേക്കുള്ള രോഗവ്യാപനം തടയുന്നതിനായി നേരത്തെ തന്നെ രോഗനിർണ്ണയം നടത്തുന്നതിൽ സജീവമായ ആരോഗ്യ പരിരക്ഷാ സംരംഭങ്ങളുടെ പങ്ക് ശ്രീമതി കൊനിഡെല ഊന്നിപ്പറഞ്ഞു, “ഇത് പോലുള്ള സംരംഭങ്ങൾക്കുള്ള തങ്ങളുടെ പിന്തുണ, അവബോധം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നിർണായകമാണ് എന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യ തുല്യതയും നേരത്തെയുള്ള രോഗനിർണയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ‘നമ്മുടെ ലോകത്തിന് കൂടുതൽ പുഞ്ചിരി നൽകുക’ എന്ന അവരുടെ കോർപ്പറേറ്റ് ദൗത്യത്തിന്റെ പ്രചാരണത്തിന്റെ വിന്യാസം ഫ്യൂജിഫിലിം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. കോജി വാഡ അടിവരയിട്ടു പറഞ്ഞു. സാമൂഹിക നേട്ടത്തിനായി നൂതനമായ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അവരുടെ ആരോഗ്യം മുൻകൂട്ടി സംരക്ഷിക്കുന്നതിൽ സ്ത്രീകളെ ശാക്തീകരിക്കാൻ ശ്രമിക്കുന്നതിനുമുള്ള ഫ്യൂജിഫിലിം ഇന്ത്യയുടെ പ്രതിബദ്ധതയാണ് കാമ്പെയ്ൻ പ്രതിഫലിപ്പിക്കുന്നത്.

ആ രണ്ട് രഹസ്യങ്ങൾ പുറത്തുപറഞ്ഞു, നടി ദുർഗകൃഷ്ണ

0

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ, ഇപ്പോൾ തൻ്റെ ജീവിതത്തിലെ രണ്ട് രഹസ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം, തൻ്റെ ജീവിതത്തിലെ വലിയ ഒരു അദ്ധ്യായം തുടങ്ങിയത് ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നാണെന്ന് ദുർഗ പറയുന്നു, ദുർഗ്ഗയുടെ ഭർത്താവ് ആദ്യം ദുർഗ്ഗയെ വിവാഹം പോലെ മാല ചാർത്തിയത് ചോറ്റാനിക്കരയിൽ വെച്ചായിരുന്നു, ഒരു രീതിയിൽപറഞ്ഞാൽ അൺ ഒഫീഷ്യൽ മാര്യേജ്, അതിനുശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞായിരുന്നു തങ്ങളുടെ ഒഫീഷ്യൽ മാര്യേജ് ഗുരുവായൂരിൽ വെച്ച് നടന്നതെന്ന് താരം പറയുന്നു, അതാണ് ആദ്യ രഹസ്യം,

താൻ ഇപ്പോൾ ഗർഭിണിയാണെന്നും ഇതാണ് രണ്ടാമത്തെ രഹസ്യം എന്നും താരം പറയുന്നു. തങ്ങളുടെ ഈ സന്തോഷം ചോറ്റാനിക്കര ദേവിയോടാണ് ആദ്യം പറഞ്ഞതെന്നും ദുർഗ്ഗ പറയുന്നു.

അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ദുർഗകൃഷ്ണ, ഓളവും തീരവും , ഉടൽ കുടുക്ക്, വിമാനം തുടങ്ങിയചിത്രങ്ങളിൽ ദുർഗ അഭിനയിച്ചിരുന്നു.

durga krishna got pregnant

വിത്തൂട്ട് : സംസ്ഥാനതല ഉദ്ഘാടനം 15ന് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും

0

 വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന വിത്തൂട്ട് (Mission Seed ball dispersal) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15 ന് കോഴിക്കോട് വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ വിത്തുട്ട് ജൂൺ17 ന് രാവിലെ10 ന് പരുത്തിപ്പള്ളി റെയിഞ്ചിലെ കുട്ടപ്പാറയിൽ നടക്കും. പരിപാടിയിൽ കലാ -സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പങ്കാളികളാവും.

ടിംബര്‍ സെയില്‍സ് ഡിവിഷന്‍ തടി വില്പ്പന:ഇ-ലേലം ജൂലൈ മാസത്തില്‍

0

വനം വകുപ്പ് -തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്. തെന്‍മല, അച്ചന്‍കോവില്‍ തടി ഡിപ്പോകളില്‍ ജൂലൈ അഞ്ചിനും, ആര്യങ്കാവ്, മുള്ളുമല തടി ഡിപ്പോയില്‍ 22 നും അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, തെ•ല ഡിപ്പോകളില്‍ 30 നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളില്‍ 0471 2360166 എന്ന നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷനായി www.mstceccomerce.comwww.forest.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

0

അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍.” എയര്‍ ഇന്ത്യ സംഭവത്തില്‍ ഉണ്ടായ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ദുഃഖം. ദുഃഖിതരായ എല്ലാ കുടുംബങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. പരേതര്‍ക്ക് നിത്യശാന്തിയും പരിക്കേറ്റവര്‍ക്ക് സൗഖ്യവും ലഭിക്കട്ടെ. ഓം ശാന്തി” . മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് രാജ്യത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്ത പുറത്തുവന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തൊട്ടടുത്തുളള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. എഐ 171 ബോയിംഗ് 787 ഡ്രീംലൈനര്‍ എന്ന വിമാനം ആയിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉണ്ട്.

വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് പുറമേ ഹോസ്റ്റലിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.

mohanlal expresses condolences over Ahmedabad plane crash

പ്രധാനമന്ത്രി അഹമ്മദാബാദില്‍; ദുരന്തഭൂമിയും ആശുപത്രിയും സന്ദർശിച്ചു

0

അഹമ്മദാബാദ് :പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തി. എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി . കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താൻ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം .265 മൃതദേഹങ്ങൾ കണ്ടെത്തി.
കൂടുതൽ പ്രദേശവാസികളെ കാണാനില്ല എന്നും റിപ്പോർട്ട് ഉണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

pm modi at Ahmedabad plane crash

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം

0

കൊച്ചി, ജൂൺ 13, 2025: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 195 രൂപ ഉയർന്ന് സ്വർണവില 9,295 രൂപയിലെത്തി. പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമായി.

ആഗോള വിപണിയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകളും സ്വർണവില വർധനവിന് കാരണമായി വിലയിരുത്തപ്പെടുന്നു.

“ഈ വില വർധന സ്വർണപ്രേമികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്, എന്നാൽ ദീർഘകാല നിക്ഷേപമെന്ന നിലയിൽ സ്വർണം ഇപ്പോഴും ആകർഷകമാണ്,” ഒരു പ്രമുഖ ആഭരണ വ്യാപാരി അഭിപ്രായപ്പെട്ടു.

ഇറാൻ വ്യോമപാത അടച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകളിൽ തടസ്സം

0

മുംബൈ, ജൂൺ 13, 2025 – ഇറാനിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ വ്യോമപാത അടച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകളിൽ കാര്യമായ തടസ്സങ്ങൾ നേരിടുന്നതായി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി വിമാനങ്ങൾ മറ്റു വഴികളിലേക്ക് തിരിച്ചുവിടുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടുണ്ട്.

ബാധിതമായ എയർ ഇന്ത്യ വിമാനങ്ങൾ:

  • AI130 (ലണ്ടൻ ഹീത്രോ-മുംബൈ): വിയന്നയിലേക്ക് തിരിച്ചുവിട്ടു
  • AI102 (ന്യൂയോർക്ക്-ദില്ലി): ഷാർജയിലേക്ക് തിരിച്ചുവിട്ടു
  • AI116 (ന്യൂയോർക്ക്-മുംബൈ): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
  • AI2018 (ലണ്ടൻ ഹീത്രോ-ദില്ലി): മുംബൈയിലേക്ക് തിരിച്ചുവിട്ടു
  • AI129 (മുംബൈ-ലണ്ടൻ ഹീത്രോ): മുംബൈയിലേക്ക് തിരികെ
  • AI119 (മുംബൈ-ന്യൂയോർക്ക്): മുംബൈയിലേക്ക് തിരികെ
  • AI103 (ദില്ലി-വാഷിംഗ്ടൺ): ദില്ലിയിലേക്ക് തിരികെ
  • AI106 (നെവാർക്ക്-ദില്ലി): ദില്ലിയിലേക്ക് തിരികെ
  • AI188 (വാൻകൂവർ-ദില്ലി): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
  • AI101 (ദില്ലി-ന്യൂയോർക്ക്): ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് തിരിച്ചുവിട്ടു
  • AI126 (ചിക്കാഗോ-ദില്ലി): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
  • AI132 (ലണ്ടൻ ഹീത്രോ-ബെംഗളൂരു): ഷാർജയിലേക്ക് തിരിച്ചുവിട്ടു
  • AI2016 (ലണ്ടൻ ഹീത്രോ-ദില്ലി): വിയന്നയിലേക്ക് തിരിച്ചുവിട്ടു
  • AI104 (വാഷിംഗ്ടൺ-ദില്ലി): വിയന്നയിലേക്ക് തിരിച്ചുവിട്ടു
  • AI190 (ടൊറന്റോ-ദില്ലി): ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു
  • AI189 (ദില്ലി-ടൊറന്റോ): ദില്ലിയിലേക്ക് തിരികെ

യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നൽകിയിട്ടുള്ള ലിങ്കിലോ വിമാന വിവരങ്ങൾ പരിശോദിക്കാവുന്നതാണ്. കൂടുതൽ സഹായത്തിന് എയർ ഇന്ത്യയുടെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുകയോ @airindia എന്ന ഔദ്യോഗിക X ഹാൻഡിൽ വഴി അപ്‌ഡേറ്റുകൾ പിന്തുടരുകയോ ചെയ്യാവുന്നു https://www.airindia.com/in/en/manage/flight-status.html

രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു; ; മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ​ഗുരുതര പരുക്കേറ്റവരിൽ; വിമാനം വീണത് ജനവാസമേഖലയിൽ

0

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് ദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ​ഗുജറാത്ത് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ 30 മരണമാണ് പുറത്തുവിട്ടിട്ടുള്ളത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്രക്കാരനായി വിമനാത്തിലുണ്ടായിരുന്നു.അദ്ദേഹത്തെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്. യാത്രക്കാരിൽ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. ലൻഡനിലേക്ക് തിരിച്ച വിമാനമാണ് തകർന്നത്. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും വാദ്​ഗാനം ചെയ്ത് കേന്ദ്രസർക്കാർ രം​ഗത്തെത്തി. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. . ലണ്ടനിലേക്ക് പോകുന്ന എയർഇന്ത്യ ഡ്രീംലൈനർ ആയിരുന്നു അപകടത്തിൽപ്പെട്ടത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു. ​ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

 India Ahmedabad plane crash

ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ

0

ന്യൂഡൽഹി: തത്കാൽ ടിക്കറ്റുകളുടെ ന്യായവും സുതാര്യവുമായ ലഭ്യത ഉറപ്പാക്കുന്നതിനും, യഥാർത്ഥ യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.

2025 ജൂലൈ 1 മുതൽ, IRCTC-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾ ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കൂടാതെ, 2025 ജൂലൈ 15 മുതൽ, ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള OTP (വൺ-ടൈം പാസ്വേഡ്) സ്ഥിരീകരണം നിർബന്ധമാക്കും.

പുതിയ നടപടികൾ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ബുക്കിംഗ് അനുഭവം ഉറപ്പാക്കുന്നതിനോടൊപ്പം, തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗം, പ്രത്യേകിച്ച് ബോട്ടുകൾ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ബുക്കിംഗുകൾ, തടയാനും ലക്ഷ്യമിടുന്നു. ഈ സംവിധാനം യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാകുന്നത് ഉറപ്പാക്കും. ഈ മാറ്റങ്ങൾ തത്കാൽ ബുക്കിംഗുകളിൽ സുതാര്യത വർദ്ധിപ്പിക്കുകയും, പദ്ധതിയുടെ ആനുകൂല്യങ്ങൾ യഥാർത്ഥ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

പുതിയ നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്:

  • ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ സ്ഥിരീകരണം: 2025 ജൂലൈ 1 മുതൽ, IRCTC വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ സ്ഥിരീകരണം നിർബന്ധമാണ്. 2025 ജൂലൈ 15 മുതൽ, ആധാർ-ലിങ്ക്ഡ് മൊബൈൽ നമ്പറിലേക്ക് അയക്കുന്ന OTP ഉപയോഗിച്ച് ബുക്കിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. ഈ നടപടി ഒരു ഉപയോക്താവിന് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നത് തടയും.
  • PRS കൗണ്ടറുകളിലും ഏജന്റുകൾക്കും OTP സ്ഥിരീകരണം: 2025 ജൂലൈ 15 മുതൽ, കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും ഔദ്യോഗിക റെയിൽവേ ഏജന്റുമാർ വഴിയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് അയക്കുന്ന OTP സ്ഥിരീകരിക്കേണ്ടതാണ്. ഈ നടപടി കൗണ്ടർ ബുക്കിംഗുകളിലെ സുതാര്യത വർദ്ധിപ്പിക്കും.
  • ഏജന്റുകൾക്ക് ബുക്കിംഗ് സമയ നിയന്ത്രണം: തത്കാൽ ബുക്കിംഗിന്റെ ആദ്യ 30 മിനിറ്റ് ഒഴിവാക്കി, ബൾക്ക് ബുക്കിംഗുകൾ തടയുന്നതിന്, ഔദ്യോഗിക ടിക്കറ്റിംഗ് ഏജന്റുമാർക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. എസി ക്ലാസുകൾക്ക്, രാവിലെ 10:00 മുതൽ 10:30 വരെയും, നോൺ-എസി ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയും ഏജന്റുമാർക്ക് ബുക്കിംഗ് അനുവദനീയമല്ല.

ഈ മാറ്റങ്ങൾ നടപ്പാക്കുന്നതിന്, സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ഉം IRCTC-യും ആവശ്യമായ സിസ്റ്റം പരിഷ്കാരങ്ങൾ നടത്താനും, എല്ലാ സോണൽ റെയിൽവേകൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരങ്ങൾ കൈമാറാനും റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

റെയിൽവേ മന്ത്രാലയം യാത്രക്കാരോട് ഈ മാറ്റങ്ങൾ ശ്രദ്ധിക്കാനും, IRCTC ഉപയോക്തൃ പ്രൊഫൈലുകളിൽ ആധാർ ലിങ്ക് ചെയ്യാനും അഭ്യർത്ഥിച്ചു. ആധാർ ലിങ্ক് ചെയ്യാത്തവർക്ക് ഓൺലൈൻ തത്കാൽ ബുക്കിംഗിൽ ബുദ്ധിമുട്ടുകൾ നേരിടാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഈ പുതിയ നടപടികൾ, ഇന്ത്യൻ റെയിൽവേയുടെ ഡിജിറ്റൽ, സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. യാത്രക്കാർ ഈ നിയന്ത്രണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കാനും, ബുക്കിംഗ് സമയത്ത് ആധാർ-ലിങ്ക്ഡ് മൊബൈൽ നമ്പർ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക്, IRCTC-യുടെ ഔദ്യോഗിക വെബ്സൈറ്റോ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളോ സന്ദർശിക്കാവുന്നതാണ്.

“കുബേര” യിലെ “പിപി പിപി ഡും ഡും ഡും” വീഡിയോ ഗാനം പുറത്ത്; ധനുഷ്- ശേഖർ കമ്മൂല ചിത്രം റിലീസ് ജൂൺ 20 ന്

0

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “പിപി പിപി ഡും ഡും ഡും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവിശ്രി പ്രസാദ് ഈണം നൽകിയ ഗാനം രചിച്ചത് ചൈതന്യ പിംഗാളിയും, ആലപിച്ചത് ഇന്ദ്രാവതി ചൗഹാനുമാണ്. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

രശ്മിക മന്ദാനയുടെ നായികാ കഥാപാത്രം കോളേജ് ഹോസ്റ്റലിൽ സഹപാഠികൾക്ക് ഒപ്പം ആടി പാടുന്ന രീതിയിലാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസർ ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, പ്രണയം, ആക്ഷൻ, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കി തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകിയത്. പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – നികേത് ബൊമ്മി, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, സംഗീതം – ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ – തൊട്ട ധരണി, പിആർഒ ശബരി.

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു

0

നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക്‌ ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്‌ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.

പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.