മലയാളികളുടെ സ്വന്തം പത്മരാജന്റെ ഓർമദിനമാണ് ഇന്ന്

മലയാളികളുടെ സ്വന്തം പത്മരാജന്റെ ഓർമ ദിനമാണ് ജനുവരി 24 ന്. അനശ്വര പ്രണയ കഥകളുടെ രചയിതാവായ, ഗന്ധർവ്വൻ വിടവാങ്ങിയിട്ടു 32 വർഷം. മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ കഥാകൃത്തായിരുന്നു പത്മരാജൻ. ഒരു കാർമേഘക്കിറായി ഒഴുകിയെത്തി, മഴയായി പെയ്ത്, പുഴയായി ഒഴുകി കാലത്തിന്റെ ചക്രവാളങ്ങൾക്കപ്പുറത്തെ ഏതോ മഹാസാഗരത്തിലേക്ക്, ഏതോ ഗന്ധർവ ലോകത്തേക്ക് മറഞ്ഞ മഹാപ്രതിഭ.

മനുഷ്യ മനസ്സിന്റെ സൂക്ഷ്മതകളിലെ ക്കിറങ്ങിചെന്ന് അവിശ്വാസി നിയമെന്ന് തോന്നുന്ന പലതും നമുക്കു മുന്നിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. സൂര്യതേജസ്വീയായ കഥാക്കാരൻ, നോവലിസ്റ്റ്, സംവിധായകൻ, തിരകഥാകൃത്ത് തുടങ്ങിയ വിശേഷങ്ങളാൽ സമ്പന്നനാണ് പത്മരാജൻ. ഏകദേശം മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ നോവൽ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ മറ്റു സംവിധായകർക്കു വേണ്ടി ഇരുപതോളം തിരകഥകൾ.

പത്മരാജൻ രചനകൾ വർണനാതീത മാണ്. പ്രണയവും ജീവിതവും ഏറ്റവും മനോഹരമായി അഫ്രപാളിയിൽ ചിത്രികരിച്ച ഗന്ധർവസാനിധ്യം എഴുത്തിൽ നിലനിർത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകൾ പത്മരാജൻ സിനിമകളെ പുതിയതലത്തിലേക്ക് ഉയർത്തി. 1987 ലാണ് തൂവാനത്തു മ്പികൾ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളിൽ നിറഞ്ഞു നിന്നു. ഉപാധികളില്ലാത്ത സ്നേഹമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രം മുന്നോട്ട് വെക്കുന്നത്. സ്വാവർഗ അനുരാഗത്തെകുറിച്ചുള്ള തുറന്നു പറച്ചിലുകൾ മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്താണ് ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിർവേദം, മഞ്ഞുകാലം നോറ്റകുതിര, ഉദകപോള, നക്ഷത്രങ്ങളേ കാവൽ എന്നി നോവലുകൾ ജീവിതയാഥാർത്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു.

English Summary : today director padmarajans 32nd death anniversary

admin:
Related Post