സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്ക് പ്രത്യേക ജ്യാമം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി പ്രത്യേക ജാമ്യം അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവരില്‍ സ്ഥിരം കുറ്റവാളികള്‍ അല്ലാത്ത പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30വരെയാണ് ജാമ്യം ലഭിക്കുക. സംസ്ഥാനത്ത് 54 ജയിലുകളിലായി കഴിയുന്ന 8400ഓളം തടവുകാരില്‍ 1000ത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം താമസസ്ഥലത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്താകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഫുള്‍ ബൈഞ്ച് വിചാരണ തടവുകാരുടെ പ്രശ്‌നം പ്രത്യേകമായി പരിഗണിച്ചത്. കോടതികള്‍ അടച്ച സാഹചര്യത്തില്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ല. തുടര്‍ന്നാണ് വിവിധ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിള്‍ക്കും വിചാരണ തടവുകാര്‍ക്കും ഏപ്രില്‍ 30വരെ ഇടക്കാല ജാമ്യം അനുവദിക്കുന്നത്. അതേ സമയം ലോക്ഡൗണ്‍ നടപടികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി തിരികെ ജയിലലിടക്കാനും ഹൈക്കോടതി നിര്‍ദേശിക്കുന്നു.

admin:
Related Post