നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ; മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ: മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ വിവാദം

‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം ശക്തമാകുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്. എന്നാൽ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.

തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെൻഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി ജയസൂര്യയുമായി ചർച്ച നടത്തുകയും തുടർന്ന് ജോഷിയുടെ സംവിധാനത്തിൽ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാൽ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകൻ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഒരു ടീസർ പോലും ഇറക്കാതെ ഇരുന്നാൽ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകൾ തിയേറ്ററുകളിൽ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താൻ നിർബന്ധിച്ചത് മൂലം ഡിജോ ടീസർ ഇറക്കാൻ തയ്യാറായതെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.

നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ; മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ: മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ വിവാദം

‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം ശക്തമാകുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്. എന്നാൽ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.

തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെൻഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി ജയസൂര്യയുമായി ചർച്ച നടത്തുകയും തുടർന്ന് ജോഷിയുടെ സംവിധാനത്തിൽ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാൽ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകൻ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഒരു ടീസർ പോലും ഇറക്കാതെ ഇരുന്നാൽ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകൾ തിയേറ്ററുകളിൽ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താൻ നിർബന്ധിച്ചത് മൂലം ഡിജോ ടീസർ ഇറക്കാൻ തയ്യാറായതെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.

എന്നാൽ ഡിജോയുമായി ബന്ധപ്പെടാൻ ശ്രമിച്ച നിഷാദ് കോയക്ക് നിരാശയായിരുന്നു ഫലം. പലതവണ ഒഴിഞ്ഞുമാറിയ ഡിജോ രഹസ്യമായി ഷൂട്ട് തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പൃഥ്വിരാജിനോട് പ്രസ്തുത കഥ സലാർ ലൊക്കേഷനിൽ വെച്ച് നിഷാദ് കോയ പറയുമ്പോഴാണ് ഡിജോ ഇണങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്ന വിവരം പൃഥ്വിരാജ് നിഷാദ് കോയയോട് വെളിപ്പെടുത്തുന്നത്. തുടർന്ന് നിഷാദ് കോയ ഡിജോയെ ബന്ധപ്പെട്ടെങ്കിലും അവർ ചെയ്യുന്നത് കോമഡി പടമാണെന്നും, ഒരു പാകിസ്ഥാനി ഉണ്ടെന്ന് ഒഴിച്ചാൽ സാമ്യതകൾ ഇല്ലെന്നും ഡിജോ നിഷാദിനെ വിശ്വസിപ്പിക്കുന്നു.

‌‌

admin:
Related Post