മീഡിയ ഇൻഡസ്ട്രിയിലെ തന്റെ 30 വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ്സ് തുറന്നത്.
വിദേശ ഷോകളുടെയും പരസ്യചിത്രീകരണങ്ങളുടെയും മറവിൽ നടന്ന അനാശ്വാസ്യ ശ്രമങ്ങളെയും, തന്റേടിയായ ഒരു സ്ത്രീ എന്ന നിലയിൽ താൻ എങ്ങനെ നേരിട്ടു എന്നും രഞ്ജിനി വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:
“സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ മറ്റൊരു കണ്ണോടെ കാണുന്ന മനോഭാവം മാറണം!”
തന്റെ കരിയറിലെ 30 വർഷത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങളെയും അതിനെയെല്ലാം എങ്ങനെയെയാണ് തന്റേടത്തോടെ നേരിട്ടതെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുകയാണ് താരം.
ദുബായ് ഷോയ്ക്കിടയിൽ വനിതാ ആർട്ടിസ്റ്റുകളെ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ ഭദ്രകാളിയെപ്പോലെ പ്രതികരിച്ചതും, കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകി മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്തിയെയും കോർഡിനേറ്ററെയും ഹോട്ടലിന് പുറത്തിട്ട് ചോദ്യം ചെയ്തതുമായ കടുത്ത അനുഭവങ്ങൾ രഞ്ജിനി പങ്കുവെച്ചു.
“താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത കടുപ്പക്കാരിയായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അന്തസ്സോടെ പിടിച്ചുനിന്നത്. എന്നാൽ പ്രതികരിക്കാൻ ഭയപ്പെടുന്ന മറ്റ് പെൺകുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ആശങ്കയുണ്ട്” – രഞ്ജിനി പറയുന്നു.
സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ മോശമായി മുദ്രകുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെയും, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ശക്തമായ നിലപാടാണ് താരം വ്യക്തമാക്കുന്നത്.
Ranjini Haridas Speaks Out

