കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഈ വിധി സംസ്ഥാനസർക്കാറിന് തിരിച്ചടിയായി.
സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേനപാസാക്കിയ ഓർഡിനൻസ് ആണ് സുപിംകോടതി റദ്ധാക്കിയത്. ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
കോടതിവിധി അംഗീകരിക്കുന്നുവെന്നും കുട്ടികളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും സർക്കാരിനാണ് കോളേജ് മാനേജുമെന്റിനാണ് തിരിച്ചടിയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.
