ജിഷ വധം : ശിക്ഷ വിധിച്ചു അമീറിന് വധശിക്ഷ

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിയത്. 19 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ജിഷ കേസ് നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും ഈ കേസില്‍
ഭൃക്‍സാക്‍ഷികളില്ല സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളു എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു,എന്നാല്‍ ജിഷ കേസ് നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ കൊലപാതകമാണെന്നും പ്രതിക്ക് താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപം ഇല്ലെന്നും അതിനാല്‍ ഇയാളെ സമൂഹത്തിലേക്ക് വിടാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നായിരുന്നു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.

ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായികോടതി ചൂണ്ടിക്കാട്ടി.

ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.

admin:
Related Post