കേന്ദ്ര ബജറ്റ് : ആദായനികുതി നിരക്കുകളിൽ ഭേദഗതി വരുത്താതെ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞു.

ആദായ നികുതി നിരക്കുകളിൽ ഭേദഗതി വരുത്താത്ത ബജറ്റാണ് അരുൺ ജയ്റ്റ്‍ലി അവതരിപ്പിച്ചത്. 2.5 ലക്ഷം രൂപ വരെ- നികുതിയില്ല, 2.5 മുതൽ 5 ലക്ഷം രൂപ വരെ- 5 %, 5 മുതൽ 10 ലക്ഷം രൂപ വരെ- 20 %, 10 ലക്ഷം രൂപയ്ക്കു മേൽ – 30 % എന്നിങ്ങനെയായിരുന്നു നിലവിലെ ആദായനികുതി നിരക്ക്. അതേസമയം, മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ആദായനികുതിയിൽ ചികിൽസാ ചെലവിൽ ഉൾപ്പെടെ ചില ഇളവുകളും നൽകി. ചികിൽസാ ചെലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെ ഇളവും അനുവദിച്ചിട്ടുണ്ട്. പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും 2 രൂപ കുറയും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :

കാർഷികോത്പാദനം കഴിഞ്ഞ വർഷം ഇരട്ടിയാക്കാൻ കഴിഞ്ഞു.

കാർഷിക വളർച്ചയ്ക്കായുള്ള ഓപ്പറേഷൻ ഗ്രീൻ പദ്ധതിക്ക് 500 കോടി അനുവദിച്ചു.

ഗ്രാമീണ മേഖലയിൽ കൂടുതൽ ചന്തകൾ ആരംഭിക്കും.

മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് കൂടുതൽ സഹായം നൽകും.

ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനികളുടെ നികുതി ഘടന പരിഷ്കരിക്കും.

ഫിഷറീസ് മേഖലയ്ക്ക് 1,000 കോടി നൽകും.

മത്സ്യബന്ധനത്തിനും ശുദ്ധജല മത്സ്യകൃഷിക്കും 10,000 കോടി.

സ്കൂളുകളിൽ ബ്ലാക്ക് ബോർഡുകൾക്ക് പകരം ഡിജിറ്റിൽ ബോർഡ്.

എസ്സി‌, എസ്റ്റി വിഭാഗങ്ങളുട‌െ ക്ഷേമത്തിനുള്ള തുക 50 ശതമാനം വർധിപ്പിച്ചു.

വഡോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും.

സൗഭാഗ്യ പദ്ധതിപ്രകാരം നാല് കോടതി നിർധന കുടുംബങ്ങൾക്ക്.

പത്ത് കോടി ദരിദ്രർക്ക് അഞ്ച് ലക്ഷം രൂപ ചികിത്സ സഹായം.

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങം.

24 മെഡിക്കൽ കോളജുകൾ നവീകരിക്കും.

കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിന് 2,000 കോടി.

2022 ഓടെ എല്ലാവർക്കും വീടെന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

സ്വച്ഛ് ഭാരത് പദ്ധതി വഴി ആറ് കോടി കക്കൂസുകൾ നിർമിച്ചു.

ആദിവാസി കുട്ടികൾക്കായി ഏകലവ്യ സ്കൂളുകൾ തുടങ്ങും.

വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം ഒരു ലക്ഷം കോടിയാക്കും.

ഒരു കോടി വീടുകൾ രണ്ടു വർഷത്തിനകം.

നാഷണൽ ലൈവ്‌ലി ഹുഡ് മിഷന് 5,720 കോടി.

ബയോഗ്യാസ് ഉത്പാദനത്തിന് ഗോവർധൻ പദ്ധതി.

നരേന്ദ്ര മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണങ്ങൾ വിജയം.

രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു.

കാർഷിക മേഖലയിലെ ഉത്പാദന ക്ഷമത വർധിപ്പിക്കും.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകും.

2018-19 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വളർച്ച 7.4 ശതമാനമാകും.

നോട്ടു നിരോധനം നികുതി അടയ്ക്കുന്നതിൽ വർധന വരുത്തി.

ഇ-നാം പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തും.

ഉജ്ജ്വല പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് പാചകവാതക സബ്സിഡി സൗജന്യമായി നൽകാൻ കഴിഞ്ഞു.

മറ്റ് വകുപ്പുകളുമായി ചേർന്ന് കാർഷിക ക്ലസ്റ്റർ വികസിപ്പിക്കും.

കാർഷിക മേഖലയുടെ വളർച്ചയ്ക്ക് കേന്ദ്ര സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും.

ഭക്ഷ്യസംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി.

42 പുതിയ അഗ്രി പാർക്കുകൾ തുടങ്ങും.

ഫിഷറീസ് ആന്‍റ് അക്വ ഡവലപ്മെന്‍റ് ഫണ്ട് തുടങ്ങും.

എട്ട് കോടി ദരിദ്ര വനിതകൾക്ക് പാചകവാതകം സൗജന്യമായി നൽകും.

കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും.

വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ സഹയാം.

10 കോടി കുടുംബങ്ങൾക്ക് ചികിത്സ ഇൻഷുറൻസ്.

ബിടെക് വിദ്യാർഥികൾക്ക് ഫെലോഷിപ്പ്.

നാല് കോടി വീടുകളിൽ സൗജന്യ വൈദ്യുതി.

ജലഗതാഗത പദ്ധതികൾ വികസിപ്പിക്കും.

പുതിയ ഇപിഎഫ് നിക്ഷേകർക്ക് സർക്കാർ വിഹിതം 8.33 ശതമാനമാക്കും.

9,000 കിലോമീറ്റർ ദേശീയപാത ഈ വർഷം നിർമിക്കും.

ഒരു കുടുംബത്തിന് വർഷംതോറും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും.

4,000 കിലോമീറ്റർ റെയിൽപാത വൈദ്യുതീകരിക്കും.

ഹവായ് ചെരിപ്പിടുന്നവരെയും വിമാന യാത്രക്കാരാക്കും. 56 ചെറുവിമാനത്താവളങ്ങൾ ബന്ധിപ്പിക്കും.

സ്മാർട്ട് സിറ്റി പദ്ധതികൾക്ക് 2.04 ലക്ഷം കോടി.

എല്ലാ ട്രെയിനുകളിലും വൈ ഫൈ, സിസിടിവി കാമറകൾ കൊണ്ടുവരും.

ക്ഷയരോഗികൾക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി.

2020 ഓടെ 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഗ്രാമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 10,000 കോടി.

ഗ്രാമീണ മേഖലയിൽ അഞ്ച് ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകൾ.

ഗ്രാമീണ റോഡ് വികസന പദ്ധതിയിലൂടെ മൂന്ന് കോടി ഗ്രാമീണർക്ക് ജോലി നൽകുo.

ആരോഗ്യമേഖലയ്ക്കായി ആ‍യുഷ്മാൻ ഭാരത് പദ്ധതി.

ടോൾ അടയ്ക്കുന്നത് ഇലക്ടോണിക് സംവിധാനത്തിലേക്ക് മാറ്റും.

വ്യവസായ-സൈനിക സഹായ നയം നടപ്പാക്കും.

സ്ഥാപനങ്ങൾക്ക് ആധാർ മാതൃകയിൽ തിരിച്ചറിയൽ കാർഡ്.

പ്രതിരോധ മേഖലയെ കൂടുതൽ ആധുനികവത്കരിക്കും.

2019 ഓടെ 8,000 കിലോമീറ്റർ ഇരട്ട റെയിൽപാത നിർമിക്കും.

36,000 കിലോമീറ്റർ റെയിൽവേ ലൈൻ നവീകരിക്കും.

പൊതുമേഖല സ്ഥാപനങ്ങളുടെ 80,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും.

എംപിമാരുടെ ശമ്പളം പുതുക്കും.

മൂന്ന് പാർലമെന്‍റ് മണ്ഡലങ്ങൾക്ക് ഒരു മെഡിക്കൽ കോളജ് വീതം ഉറപ്പാക്കും.

പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കും.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവർണർമാർ എന്നിവരുടെയും വേതനം വർധിപ്പിച്ചു.

പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി നടപ്പാക്കും.

ബിറ്റ്കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾക്ക് വിലക്ക്.

നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായെന്ന് ജയ്റ്റ്ലി.

പ്രത്യക്ഷ നികുതി വരുമാനം വർധിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനമാക്കും.

ആധായനികുത വരുമാനം 90,000 കോടിയായി വർധിച്ചു.

ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല.

നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 ആക്കി.

ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി.

മൊബൈൽ ഫോൺ കസ്റ്റംസ് തീരുവ കൂട്ടി.

കശുവണ്ടി ഇറക്കുമതി തീരുവ കുറച്ചു. അഞ്ച് ശതമാനത്തിൽ നിന്ന് രണ്ടര ശതമാനമായാണ് തീരുവ കുറച്ചത്.

ആരോഗ്യ-വിദ്യാഭ്യാസ സെസ് കൂട്ടി.

രാജ്യത്ത് പുതിയതായി 600 റെയിൽവേ സ്റ്റേഷനുകൾ.

കോർപ്പറേറ്റ് നികുതി 25 ശതമാനമായി നിലനിർത്തി.

admin:
Related Post