HomeNewsകളമശ്ശേരിയിൽ സ്ഫോടനം: ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം

കളമശ്ശേരിയിൽ സ്ഫോടനം: ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം

തിരുവനന്തപുരം: കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ ഒരാൾ മരിച്ചു, 35 പേർക്ക് പരിക്കേറ്റു.

സ്ഫോടനം ടിഫിൻ ബോക്സിനുള്ളിൽ വെച്ച ബോംബാണ് ഉണ്ടാക്കിയത് എന്നാണ് പ്രഥമിക നിഗമനം. സ്ഫോടനത്തിൽ തകർന്ന കൺവൻഷൻ സെന്ററിൽ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മരിച്ചത് ഒരു സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാലൻ എന്നിവർ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി.

സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ എൻഐഎ അന്വേഷണം ഏറ്റെടുത്തു

സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ എൻഐഎ അന്വേഷണം ഏറ്റെടുത്തു. ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലെത്തി. സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററും പരിസരവും പരിശോധിച്ചു. കേരള പോലീസിന്റെയും എൻഐഎയുടെയും സംയുക്ത അന്വേഷണ സംഘം സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular