ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനു 83-ആം പിറന്നാൾ

ഇന്ത്യൻ മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന  പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ ജെ യേശുദാസ് എന്നാ കാട്ടാശേരി ജോസഫ് യേശുദാസ്. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവനാണ് കെ ജെ യേശുദാസിനു ഇന്ന് 83-ആം പിറന്നാൾ ആഘോഷിക്കുകയാണ്. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതസ്വാദ കരെ  അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദാസേട്ടൻ. ആരാധകരെല്ലാം ഇദ്ദേഹതിന്നു പിറന്നാളാശംസകൾ നേരുന്നു.

1940 ജനുവരി 10ന് ഫോർട്ട്‌ കൊച്ചി യിലെ റോമൻ കത്തോലിക്കാ കുടുംബത്തിൽ അകലത്തെ സംഗീതജ്ഞനും നാടക നടനുമായിരുന്ന ആഗസ്റ്റിൻ ജോസഫ് ഭാഗവാതരുടെയും എലിസബത്തിന്റെ യും മകനായി യേശുദാസ് പിറന്നു. അച്ഛൻ പാടിതന്നാ അറിവുകൾ മനസ്സിൽ കണ്ടു 1949-ൽ ഒമ്പതാം വയസ്സിൽ കച്ചേരി നടത്തി. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപോലെ ഭാഗവതർ എന്ന് വിളിച്ചു. കാട്ടാശേരി കൊച്ചു ഭാഗവതർ, ദാസപ്പൻ ഭാഗവതർ എന്നും അദ്ദേഹത്തിന് വിളിപ്പേര് ഉണ്ടായി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിടങ്ങളിൽ സംഗീത വിദ്യാഭ്യാസം ചെയ്തു.

സംഗീതം കഴിഞ്ഞ ഉടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ ഇദ്ദേഹത്തെ വിളിച്ചു എങ്കിലും നിലവാരമിലെന്ന കാര്യം പറഞ്ഞു ഒഴിവാക്കി. എന്നാൽ അതിലൊന്നും അദ്ദേഹം തളർന്നില്ല. 1961-ൽ നവംബർ 14ന് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തു. ‘കാൽപാടുകൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ കെ എസ് ആന്റണിയാണ് അവസരം നൽകിയത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാൻ അവസരം നൽകിയെങ്കിലും അദ്ദേഹത്തിന് ജലദോഷം കാരണം ഒരു ഗാനം മാത്രമേ പാടാൻ കഴിഞ്ഞുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവ കീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കാലെടുത്തു വെച്ചത്.

ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലാണ് ആദ്യ റെക്കോർഡിങ് നടന്നത്. എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല കർണാടക സംഗീത രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകന്നുള്ള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ്നാട്, ആന്ധ്രാ, കർണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. 

admin:
Related Post