ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍റെ വിമര്‍ശനം. സംസ്ഥാനത്തിന് നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്ര നേതാക്കളായ വി.മുരളീധര്‍ റാവു, വി.എല്‍ സന്തോഷ്, എച്ച് രാജ, എല്‍. ഗണേഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം കേരള നേതൃത്വം വിമർശനം നേരിട്ടത്.
കുമ്മനം മിസോറാമിലേക്കു പോയതിനുശേഷം അധ്യക്ഷനില്ലാതായ കേരള ബിജെപി യ്ക്ക് അമിത് ഷാുടെ മടങ്ങിപ്പോക്കിന് പിന്നാലെ പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് സൂചന.