

കൊച്ചി: കേരള തീരത്തെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ഉണ്ടായ ചരക്ക് കപ്പല്‍ തീപിടുത്തത്തില്‍ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യത. അത്യന്തം അപകടകരമായ വസ്തുക്കളാണ് കണ്ടെയ്‌നറിലുള്ളത്. കടലിലെ ഒഴുക്ക് തെക്ക് കിഴക്കന്‍ ദിശയിലെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.
ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുമാണ്.
Ship blast kerala