വാർഡുകളുടെ എണ്ണം കൂടി; കേരളത്തിൽ ഇനി മെമ്പറുമാരും കൗൺലിലർമാരും കൂടും; മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ

electionelection

തിരുവനന്തപുരം:സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ. ആറു കോർപറേഷനുകളിൽ ഏഴു വാർഡുകൾ വർദ്ധിച്ച് 421 ആയി. 86മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ വർദ്ധിച്ച് 3241വാർഡുകളായി. എട്ടു മുനിസിപ്പാലിറ്റികളിൽ വാർഡുകളിൽ മാറ്റമില്ല.മുനിസിപ്പാലിറ്റികളിലേയും, കോർപറേഷനുകളിലേയും വാർഡുകൾ പുതിയ ജനസംഖ്യാ കണക്കനുസരിച്ച് പുനർ നിർണയിച്ച് അന്തിമ വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. ഇതോടെ വാർഡുകളുടെ അതിർത്തികളിലും മാറ്റം വന്നു. പഞ്ചായത്ത് വാർഡുകൾ പുനർവിഭജിച്ചുള്ള അന്തിമ വിജ്ഞാപ നം 20ന് പുറത്തിറങ്ങിയിരുന്നു. ഇതോടെ തദ്ദേശ വാർഡ് വിഭജനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. അടുത്ത ഘട്ടം ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തുകളുടെയും വാർഡ് വിഭജനം നടക്കും.സംസ്ഥാനത്തെ 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കഴിഞ്ഞ നവംബർ 18നാണ് വാർഡ് വിഭജനത്തിന്റെ കരട് വജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26 ഉം ,കൂടിയത് 53 വാർഡുകളുമുണ്ടാകണം.

കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. 2011 ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലിമിറ്റേഷൻപ്രക്രിയയിൽ നിന്നൊഴിവാക്കിയിരുന്നു. ആദ്യഘട്ടം പുനർ വിഭജനം പൂർത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും, ആറ് കോർപ്പറേഷനുകളിൽ 421 വാർഡുകളുമുണ്ടാവും.ഒന്നര മാസത്തിനുള്ളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കും.

Kerala election

admin:
Related Post